EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒടുവിൽ പ്രതിയെ കിട്ടി; എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒടുവിൽ പ്രതിയെ കിട്ടി; എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
News

ഒടുവിൽ പ്രതിയെ കിട്ടി; എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Web desk
Last updated: September 10, 2022 7:23 AM
Web desk
Published: September 10, 2022
Share

നീണ്ട രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിൽ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണെന്നും ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് യൂത്ത് കോൺ​ഗ്രസ് ബന്ധമുണ്ടെന്നാണ് സൂചന. കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്തവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

തലസ്ഥാനത്ത് പോലീസിന്റെ മൂക്കിന് താഴെ ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനം തകർത്തിട്ടും നടപടിയെടുക്കാൻ വൈകുന്നതിൽ പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, മുഴുവന്‍ തെളിവുകലും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ യുവജന സംഘടനയുടെ ജില്ലാ നേതാവാണ് അക്രമിയെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അന്വേഷണ സംഘം ഇത് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണത്തിന് പിന്നാലെ പി കെ ശ്രീമതിയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പ്രതിപക്ഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. തുടർന്ന് വൻ പ്രതിഷേധങ്ങൾ നടക്കുകയും പൊലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു സംഭവത്തിലെ ഏക തെളിവ്. എന്നാൽ പൊലീസിന് രണ്ട് മാസമായിട്ടും ഒരു തുമ്പും ലഭിച്ചില്ലായിരുന്നു.

ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനിടെ അന്വേഷണം ബോധപൂർവ്വം മുക്കിയെന്ന ആക്ഷേപവും പൊലീസിനെതിരെ ഉയർന്നു. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന തുമ്പ് സർക്കാരിനും പാർട്ടിക്കും ആശ്വാസം നൽകുന്നതാണ്.

TAGGED:akg center attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

October 11, 2022
News

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും

August 4, 2024
News

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത് ആര്‍എസ്എസ് എന്ന് ക്രൈംബ്രാഞ്ച്

November 10, 2022
News

യുഎഇയിൽ ഇന്നു മുതൽ കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രത നിർദേശം

August 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?