അബുദാബി: ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നേരിൽ കണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാനും സ്വന്തം കുടുംബങ്ങളിലേക്ക് സുരക്ഷിതരായി മടങ്ങാൻ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
പരിക്കേറ്റവരുമായും അവരുടെ കുടുംബങ്ങളുമായും അദ്ദേഹം സംസാരിച്ചു. യുഎഇ, സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഇവരുടെയെല്ലാം കുടുംബങ്ങൾ ഒപ്പമുണ്ടെന്ന് ഉറപ്പാക്കുകയും അവർക്ക് സുരക്ഷയും മറ്റു സൌകര്യങ്ങളും ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തിപരമായി ചോദിച്ച് ഉറപ്പാക്കി.
ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളോട് ജനം കാണിക്കുന്ന ഐക്യദാർഢ്യം, സഹകരണം, പ്രതിബദ്ധത എന്നിവയിലൂടെ യുഎഇ സമൂഹത്തിന്റെ യഥാർത്ഥ സ്വഭാവവും അവബോധവും വെളിപ്പെടുത്തുന്നാണെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു ഏറ്റവും ഉയർന്ന തലത്തിലുള്ള പരിചരണം നൽകുന്നത് തുടരുന്ന മെഡിക്കൽ ടീമുകളുടെ സമർപ്പണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പരിക്കേറ്റവരും അവരുടെ കുടുംബങ്ങളും അദ്ദേഹത്തിന്റെ സന്ദർശനത്തിന് നന്ദി രേഖപ്പെടുത്തി, യുഎഇയിലെ താമസക്കാർക്ക് അതിന്റെ നേതൃത്വം നൽകുന്ന പരിചരണത്തെയും ശ്രദ്ധയെയും പ്രശംസിച്ചു. പരിക്കേറ്റവരിൽ നിരവധി പേർ ആവശ്യമായ വൈദ്യസഹായം ലഭിക്കുകയും പൂർണ്ണമായി സുഖം പ്രാപിക്കുകയും ചെയ്ത ശേഷം അടുത്തിടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു.
യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ; നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.




