EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മരിക്കാതെ യെച്ചൂരി: മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എയിംസിന് കൈമാറും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > മരിക്കാതെ യെച്ചൂരി: മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എയിംസിന് കൈമാറും
Editoreal Plus

മരിക്കാതെ യെച്ചൂരി: മൃതദേഹം മെഡിക്കൽ പഠനത്തിനായി ദില്ലി എയിംസിന് കൈമാറും

Web Desk
Last updated: September 12, 2024 5:11 PM
Web Desk
Published: September 12, 2024
Share

ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികദേഹം എംബിബിഎസ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഡൽഹി എയിംസിന് കൈമാറും. യെച്ചൂരിയുടെ ആ​ഗ്രഹപ്രകാരമാണ് ഈ തീരുമാനം. നിലവിൽ ദില്ലി എയിംസിലുള്ള യെച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസിലെ മോർച്ചറിയിലേക്ക് മാറ്റും.

നാളെ രാവിലെ ദില്ലിയിലെ യെച്ചൂരിയുടെ വസതിയിലേക്ക് മൃതദേഹം കൊണ്ടു വരും ഇവിടെ പൊതു‍ദർശനമുണ്ടാവും. മറ്റന്നാൾ രാവിലെ ഒൻപത് മണിയോടെ സിപിഎം ദേശീയ ആസ്ഥനമായ ഡൽഹിയിലെ എകെജി ഭവനിലേക്ക് കൊണ്ടു വരുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരു മണി വരെ അവിടെയും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി ഡൽഹി എയിംസിലേക്ക് കൊണ്ടു പോകുന്ന മൃത​ദേഹം ഔദ്യോ​ഗികമായി ആശുപത്രി അധികൃതർക്ക് കൈമാറും.

ആന്ധ്രയിലെ ബ്രാഹ്മണ കുടുംബത്തിലെ അം​ഗമായി 1952 ഓ​ഗസ്റ്റ് 12-ന് ചെന്നൈയിലായിരുന്നു സീതരാമ റാവു എന്ന സീതാറാം യെച്ചൂരിയുടെ ജനനം. പിൻക്കാലത്ത് സീതാരാമ റാവു എന്ന പേരിലെ ജാതിവാൽ മുറിച്ച് അദ്ദേഹം സീതാറാം യെച്ചൂരിയായി.

വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടേയും കൽപകത്തിൻ്റേയും മകനായി 1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിക്കുന്നത്. അദ്ദേഹത്തിൻ്ഫെ അച്ഛൻ്റെ അച്ഛൻ ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്ഛൻ കന്ധ ഭീമ ശങ്കരറാം ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു.

ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു യെച്ചൂരിയുടെ പിതാവ് സോമയാജലു. ജോലി ആവശ്യാർത്ഥം പിതാവ് ഡൽഹിക്ക് മാറിയതോടെയാണ് യെച്ചൂരിയും കുടുംബവും രാജ്യതലസ്ഥാനത്ത് എത്തി. പ്രസിഡൻ്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഡൽഹി സെന്റ് സ്റ്റീഫൻസിൽ ചേർന്നു. ഇവിടെ വച്ചാണ് മാർക്സിറ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് യെച്ചൂരി ആകർഷിക്കപ്പെടുന്നത്. പിൻക്കാലത്ത് ജെഎൻയുവിൽ എത്തിയ യെച്ചൂരി ഇവിടെ വച്ച് പ്രകാശ് കാര്ടാടിനെ പരിചയപ്പെടുന്നത്.

സ്റ്റുഡൻ്രസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാിറങ്ങിയ പ്രകാശ് കാരാട്ടിന് വേണ്ടി പ്രചരണത്തിനും പ്രസംഗിക്കാനും ഇറങ്ങുന്നതോടെ യെച്ചൂരിയുടെ രാഷ്ട്രീയ പ്രവേശം സംഭവിച്ചു. കാരാട്ട് ജെഎൻയു യൂണിയൻ അധ്യക്ഷനായതോടെ യെച്ചൂരി എസ്എഫ്ഐയിൽ ചേർന്നു. മൂന്ന് തവണ അദ്ദേഹം ജെഎൻയു വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് ജെഎൻയുവിലും പുറത്തും പ്രക്ഷോഭരംഗത്ത് മുൻനിരയിൽ യെച്ചൂരിയും ഉണ്ടായിരുന്നു. വൈകാതെ യെച്ചൂരി ജയിലിലായി.

1984-ൽ എസ്എഫ്ഐ ദേശീയ പ്രസിഡൻ്റായ യെച്ചൂരി അതേവർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിലും നിയമിക്കപ്പെട്ടു. പ്രകാശ് കാരാട്ടിനും എസ്. രാമചന്ദ്രൻപിള്ളയ്ക്കും ഒപ്പമായിരുന്നു ഉന്നത സിപിഎം ഘടകത്തിലേക്കുള്ള യെച്ചൂരിയുടെ വരവ്.1992-ൽ മൂവരും പോളിറ്റ് ബ്യൂറോയിലെത്തി. 30 വയസ്സായിരുന്നു അപ്പോൾ യെച്ചൂരിയുടെ പ്രായം. അത്ര ചെറുപ്രായത്തിൽ ഒരാൾ പിബി അംഗമാവുന്നത് അസാധാരണ സംഭവമായിരുന്നു.

2005-ലാണ് ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായി യെച്ചൂരി പാർലമെൻ്റിലെത്തുന്നത്. 2017-വരെ അദ്ദേഹം എംപിയായി തുടർന്നു. ജനകീയ വിഷയങ്ങളിൽ സമഗ്രമായി പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു രാജ്യസഭയിലെ യെച്ചൂരിയുടെ ശൈലി.ദേശീയനേതാവായിരിക്കുമ്പോൾ തന്നെ കേരളത്തിലെ പാർട്ടിയിൽ അദ്ദേഹം സജീവമായിരുന്നു. സിപിഎം നേതൃത്വത്തിൽ കേരള ഘടകം പിടിമുറുക്കുന്നതിനെ എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത അപൂർവ്വം നേതാക്കളിലൊരാളാണ് യെച്ചൂരി.

കേരളത്തിലെ സിപിഎമ്മിലെ വിഭാഗീയതയിൽ വിഎസ് അച്യുതാനന്ദെനൊപ്പമായിരുന്നു യെച്ചൂരി. എന്നാൽ 2016-ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് വഴിയൊരുക്കി വി.എസിനെ അനുനയിപ്പിച്ചതും യെച്ചൂരിയാണ്.

TAGGED:cpimcpmSitaram Yechury
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • വടകര എൻ‌.ആർ‌.ഐ. പ്രവാസോത്സവം നവംബർ രണ്ടിന്
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

Editoreal Plus

അവർ പുതു ജീവിതത്തിലേക്ക്, ‘മാംഗല്യം’ ഒക്ടോബര്‍ 21ന് കൊച്ചിയില്‍

October 16, 2023
Editoreal Plus

‘വളന്റിയർ മദർ’, ആശുപത്രിയിൽ നിന്നും ലോകകപ്പ് സ്റ്റേഡിയത്തിലേക്കുള്ള ഓട്ടത്തിൽ വളന്റിയർ ഡ്യൂട്ടി ചെയ്യുന്ന താനിയ

December 14, 2022
News

ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ പോസ്റ്റിന് കമൻ്റുമായി പ്രമോദ് കോട്ടൂളി;പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’

July 14, 2024
Editoreal PlusNews

യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?