EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിൽകിസ് ബാനു കേസ്: പ്രതികളുടെ ശിക്ഷായിളവിനെതിരെ ഹർജിയുമായി നേതാക്കൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിൽകിസ് ബാനു കേസ്: പ്രതികളുടെ ശിക്ഷായിളവിനെതിരെ ഹർജിയുമായി നേതാക്കൾ
News

ബിൽകിസ് ബാനു കേസ്: പ്രതികളുടെ ശിക്ഷായിളവിനെതിരെ ഹർജിയുമായി നേതാക്കൾ

News Desk
Last updated: August 23, 2022 8:53 AM
News Desk
Published: August 23, 2022
Share

ബിൽകിസ് ബാനു കൂട്ടാബലാത്സംഗകസിലെ 11 പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഉടൻ പരിഗണിക്കും. പ്രതികൾക്ക് ഇളവ് അനുവദിച്ചതിനെതിരെ സി പി ഐ (എം )പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണാമൂൽ കോൺഗ്രസ്‌ എം പി മുഹുമ മൊയ്ത്ര തുടങ്ങിയവരും മറ്റൊരു വ്യക്തിയും നൽകിയ പൊതു താല്പര്യ ഹർജിയാണ് പരിഗണിക്കുന്നത്.

പ്രതികൾക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചതിനെതിരെ ഹർജി നൽകിയവരുടെ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, അപർണ ഭട്ട് എന്നിവർ നൽകിയ നിവേദനങ്ങൾ എൻ വി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. ” കോടതി ഉത്തരവിനെയല്ല, മറിച്ച് പ്രതികൾക്ക് നൽകിയ ഇളവിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് കപിൽ സിബൽ പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ ആണ് ഇളവ് അനുവദിച്ചതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

2008 ജനുവരി 21 ന് മുംബൈയിലെ പ്രത്യേക സി ബി ഐ കോടതി കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുംബൈ ഹൈകോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. അതേ സമയം ഓഗസ്റ്റ് 15 ന് റിമിഷൻ പോളിസി പ്രകാരം ഗുജറാത്ത്‌ സർക്കാർ 11 പ്രതികളെയും മോചിപ്പിച്ചിരുന്നു. ഇവരെ മധുരപലഹാരങ്ങളും ഹാരവും നൽകി സ്വീകരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

2002 മാർച്ച്‌ 3 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോദ്ര ട്രെയിൽ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വർഗീയ അക്രമം നടന്ന സാഹചര്യത്തിലാണ് അന്ന് ഗർഭിണിയായിരുന്ന 20 വയസ്സുകാരി ബിൽകിസ് ബാനുവിനെ ഒരു കൂട്ടം പേർ കൂട്ട ബലാത്സംഗം ചെയ്തത്. ബിൽകിസിന്റെ മൂന്ന് വയസുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെ ജനക്കൂട്ടം മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 15 വർഷത്തിലേറെ ജയിൽ വാസം അനുഭവിച്ചതിന് ശേഷമാണ് തടവുകാരിൽ ഒരാൾ മോചനത്തിനായുള്ള അപേക്ഷയുമായി കോടതിയെ സമീപിച്ചത്. ശിക്ഷയിലെ ഇളവ് സംബന്ധിച്ച് പരിശോധിക്കാൻ സുപ്രീം കോടതി ഗുജറാത്ത്‌ സർക്കാരിനോട് നിർദേശിക്കുകയും സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

TAGGED:bilkis banu case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ

July 22, 2023
News

50 വർഷം കൊണ്ട് പി എച്ച് ഡി പൂർത്തിയാക്കി ഒരു 76 കാരൻ 

February 18, 2023
NewsSports

അറേബ്യൻ ഗൾഫ് കപ്പ്; സെമിയിൽ ബഹ്റൈൻ ഇന്ന് ഒമാനെതിരെ

January 16, 2023
News

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന; ഭക്തർക്ക് തടസം നേരിട്ടു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

December 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?