EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പീഡനശ്രമക്കേസിലെ ഒത്തു തീർപ്പ് കരാർ വ്യാജമെന്ന് കണ്ടെത്തി; നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പീഡനശ്രമക്കേസിലെ ഒത്തു തീർപ്പ് കരാർ വ്യാജമെന്ന് കണ്ടെത്തി; നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി 
News

പീഡനശ്രമക്കേസിലെ ഒത്തു തീർപ്പ് കരാർ വ്യാജമെന്ന് കണ്ടെത്തി; നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി 

Web desk
Last updated: February 9, 2023 12:07 PM
Web desk
Published: February 9, 2023
Share

പീഡനശ്രമക്കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചിരുന്നു. ഇത് തെറ്റായ വിവരം നൽകിയതിനാലാണെന്ന് പരാതിക്കാരി ഹൈക്കോടതിയെ ധരിപ്പിച്ചു. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. എന്നാൽ സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്.

അതേസമയം വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ നടന്റെ അഭിഭാഷകൻ കോടതിയോട് ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യാജ രേഖ ചമയ്ക്കുക, കോടതിയെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവയാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നടന് നിർദേശം നൽകിയിട്ടുമുണ്ട്.

പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പാക്കിയെന്നാണ് സൈബി ജോസ് കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. കൂടാതെ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെ സ്റ്റേ നീക്കുകയും ചെയ്തു. ഇടപ്പള്ളിയിലെ വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

എന്നാൽ നടനെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു. കൂടാതെ കേസിൽ കുടുക്കാതിരിക്കണമെങ്കിൽ 25 ക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരി ഭീഷണിപ്പെടുത്തിയതായും നടൻ ആരോപിച്ചു. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന ഈ സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.

TAGGED:Actor Unnimukundan caseHighcourt
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • നേപ്പാളിൽ ആളിക്കത്തി ‘ജെൻ സി’ പ്രക്ഷോഭം; സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം

You Might Also Like

News

ഖേർസൺ നഗരത്തിൽ നിന്നും റഷ്യ പിന്മാറിയത് ആഘോഷമാക്കി യുക്രൈൻ

November 12, 2022
News

വാര്‍ത്തകള്‍ കണ്ട് പ്രകോപിതനായി പറഞ്ഞുപോയത്; മാധ്യമങ്ങള്‍ക്കെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഷിയാസ് കരീം

September 18, 2023
News

മിഠായി തെരുവിലൂടെ നടന്ന്, ഹല്‍വ സ്‌റ്റോറില്‍ കയറി ഗവര്‍ണര്‍; പൊലീസ് സുരക്ഷ വേണ്ടെന്ന് വാദം

December 18, 2023
News

ബലാത്സം​ഗക്കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

November 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?