സുപ്രീം കോടതി കൊളീജീയവും കേന്ദ്രവും തമ്മിൽ തർക്കം നിലനിൽക്കെ അഞ്ചുപേരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളിജീയം ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ. പുതിയ 5 ജഡ്‍ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. നിയമനത്തിന് കൊളീജിയം ശുപാര്‍ശ നല്‍കി രണ്ടുമാസത്തിന് കഴിഞ്ഞാണ് നിയമന ഉത്തരവ് വരുന്നത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോല്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് രാഷ്ട്രപതിയുടെ അംഗീകാരം.
കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകുന്നതുമായി ബന്ധപ്പട്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോടുള്ള അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ വിഷയം ഗൗരവമേറിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഉടന്‍ തീരുമാനം കൊള്ളുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച.